Monday, July 22, 2013

ഹാപ്പി ഡെയ്സ് -വിപ്ലവാഗ്നി

കുറച്ചു ദിവസങ്ങൾ ആയി എഴുതാനുള്ള ഒരു ആശയവും മനസിലിട്ട് നടക്കാൻ തുടങ്ങിയിട്ട് ..പക്ഷെ അത് പൂർത്തിയാക്കാൻ ഇത്രയും ദിവസങ്ങൾ എടുക്കാൻ കാരണം ജോലി തിരക്കുകൾ മാത്രം ആണ് .......................

കഥ തുടരുന്നു ............


ഹാപ്പി ഡെയ്സ് -വിപ്ലവാഗ്നി

അങ്ങനെ ആ കോളേജിലെ ഞങ്ങളുടെ രണ്ടാമത്തെ അദ്ധ്യായന  വർഷം . മറ്റു പല മാനേജ്മെന്റ് കോളേജുകൾ പോലെ അത്ര കഠിനമായ രാഷ്ട്രീയ നിയന്ത്രണം ഒന്നും ഞങ്ങളുടെ കോളേജിൽ ഇല്ലായിരുന്നു .അതുകൊണ്ട് തന്നെ ചുമലയും(വെള്ളയും)നീലയും കാവിയും പച്ചയും നിറങ്ങളുള്ള കൊടിതോരണങ്ങൾ കൊണ്ട് എല്ലാ ഋതു ഭേതങ്ങളിലും ഞങ്ങളുടെ കോളേജ് അലങ്കൃതം ആയിരുന്നു . അതിനാൽ തന്നെ ഏതു കാലാവസ്ഥയിലും ഞങ്ങളുടെ കോളെജിനു ഒരു രാഷ്ട്രീയ ചൂടും ഉണ്ടായിരുന്നു.
                     പല രാഷ്ട്രീയ സംഘടനകൾക്കും ഞങ്ങളുടെ കോളേജിൽ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു താനും . ആ വർഷം ആണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ചില പ്രത്യേക താത്പര്യത്തോടു കൂടി ഒരു പുതിയ വിദ്യാർഥി ഞങ്ങളുടെ കോളേജിൽ ചേരുന്നത് . അൽപസ്വല്പമായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു അക്രമ പാർട്ടിയുടെ പ്രതിത്ചായ ഉയർത്തി കൊണ്ടുവരിക എന്നതാണ് ഇവനിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം . ഏതു പ്രതിസന്ധികളെയും നേരിടാനായി ഇരട്ട ചങ്കുല്ല ഒരുത്തൻ . ഒരു ആറടി പൊക്കം ഒത്ത വണ്ണം, ആരും കണ്ടാൽ ഒരടി അകന്നു നിന്നെ സംസാരിക്കു . ഒരു മംഗലശേരി നീലകണ്ഠൻ . ഒന്നിനെയും കൂസാത്ത ഒരു പ്രകൃതം .ഞങ്ങളെ പോലെ തന്നെ പഠിത്തം എന്നതിൽ തീരെ താത്പര്യം ഇല്ല .കോളേജിൽ പാർട്ടിയുടെ സ്വാധീനം ഉയർത്തുക ,ഏതു പ്രശ്നങ്ങളിലും അവന്റെ പാർട്ടിയുടെ സാനിധ്യം ഉറപ്പാക്കുക എന്നീ കലാപരിപാടികൾ ആണ് ഇവന്റെ മുഖ്യ അജണ്ട . ഇവന്റെ വരവോടു കൂടി കോളേജിലെ മറ്റു ഗുണ്ടാ പാർടികൾ ഒക്കെ ഒന്നോതുങ്ങിയ മട്ടാണ് . ഞങ്ങളുടെ പാർട്ടി പിന്നെ അക്രമ പാർട്ടി അല്ലാത്തതിനാലും കയ്യിട്ടു വാരലിലും സ്ത്രീജന പരിപാലനത്തിലും മാത്രം താല്പര്യം ഉള്ള പാർട്ടി ആയതിനാലും ഈ നീലകണ്ടനുമായി ഒരു സമവായത്തിൽ പോകുവാൻ ഞങ്ങൾക്ക് സാധിച്ചു .
                      പതുക്കെ പതുക്കെ ഈ നീലകണ്ഠൻ ഞങ്ങളുടെ തരുണീമണികൾക്ക് ഒക്കെ ഒരു നായകൻ ആയി തുടങ്ങിയിരിക്കുന്നു .ഈ കാര്യത്തിൽ കോളേജിന്റെ ആസ്ഥാന വായിനോക്കികൾ ആയ ഞങ്ങൾക്ക് ചില എതിർപ്പുകൾ ഉണ്ടെങ്കിൽ കൂടിയും നീലകണ്ടന്റെ കയ്യിൽ നിന്നും അടി വാങ്ങിച്ചു കൂട്ടിയാൽ ഉള്ള ചീത്തപ്പേരുകൾ കൂടുകയല്ലാതെ സിംപതിയുടെ പേരിൽ പോലും ഒരുത്തി കൂടെ തിരിഞ്ഞു നോക്കില്ല എന്നു പൂർണ ബോധ്യമുള്ളതിനാൽ അവന്റെ ഏകാതിപത്യത്തിനെതിരെ ഒരാൾ പോലും ശബ്ദിച്ചതും ഇല്ല .
                   നീലാണ്ടന്റെ എകാതിപത്യത്തിനു ഒരു പണി കൊടുക്കണം എന്ന് ഒരു അന്തർധാര മറ്റു പാർട്ടിക്കാരുടെ ഇടയിൽ ശക്തമായി ഉടലെടുത്തു തുടങ്ങിയിരുന്നു . പക്ഷെ നേരിട്ട് നീലാണ്ടനെ എതിർക്കാൻ ഉള്ള ഭയം മൂലം ആരും ഇതിനു മിനക്കെട്ടതും ഇല്ല ...
                     അങ്ങനെ ഇതുപോലെ ഒരു ജൂലെ മാസത്തിലെ ഒരു മഴക്കാലം ,മഴപെയ്തു മാനം തെളിഞ്ഞ നേരം . മഴ തോർന്ന നേരം നോക്കി ഞങ്ങൾ, ഞങ്ങളുടെ ആ ഓർമകളുടെ ഗൃഹാതുരുത്വം എന്നും നിറഞ്ഞു നിൽക്കുന്ന കിണറിന്റെ മുകളിൽ ഒരു ചെറിയ വെടി  വട്ടവുമായി ഒത്തുകൂടി . മഴ നനഞ്ഞിറങ്ങുന്ന തരുണീലതകൾ ഞങ്ങളുടെ ലക്ഷ്യമേ അല്ല കേട്ടോ ആരും തെറ്റുധരിക്കരുത് .
 ഞാൻ: "മരുന്നിനു പോലും  ഒന്നിനേം കാണുന്നില്ലല്ലോ അളിയാ "
 തരുണ്‍ :" ഇന്നലത്തെ സമരം കാരണം ആണെന്ന് തോന്നുന്നു "
 നൂറ്  : "എന്തായാലും ഈ നനുത്ത കാലാവസ്ഥയിൽ ഇതു ഒരുവക മറ്റെടത്തെ പരിപാടി ആയി പോയി ,ഒരു ഓളം അങ്ങോട്ട്‌ വരുന്നില്ല "
                 പെട്ടന്നാണ് എല്ലാ ഓളക്കേടിനും ഒരു പരിഹാരം എന്ന പോലെ കുറച്ചു തടിമാടന്മാർ ഞങ്ങളുടെ ക്യാമ്പസിൽ പ്രത്യക്ഷപ്പെടുന്നത്
 ഡിക്സണ്‍ : "അളിയാ ഇന്നലത്തെ സമരത്തിന്റെ ബാക്കിയാണ് "
 ജെസിൽ :" ഓടണോ? "
 തരുണ്‍: " വേണ്ട നമ്മൾ മൈൻഡ് ചെയ്യണ്ട ഈ ഇടി നമ്മുക്കുള്ളതല്ല "
 ഡിക്സണ്‍ :"ശരിയാ വെറുതെ അവര്ക്ക് പണി കൂട്ടണ്ട "

 ആ തടിമാടന്മാർ ആരോടെന്നില്ലാതെ ഉറക്കെ ചോദിച്ചു " ആരെടാ ഈ നീലകണ്ഠൻ"

 നൂറ് : " ഹാവു രക്ഷപെട്ടു അനിതയുടെ ആങ്ങളമാരല്ല "
                 ഞങ്ങൾ ഈ നാട്ടുകാരല്ല എന്ന മട്ടിൽ ആ ഭാഗത്തേക്ക്‌ അന്തം വിട്ടു നോക്കിനിന്നു .പേടിച്ചിട്ടൊന്നും അല്ല എന്നിരുന്നാലും എന്താണെന്നറിയില്ല ചെറുപ്പം മുതലേ ഞങ്ങൾക്കു ഇത്തരം ആൾക്കാരെ കാണുന്നതുപോലും ഇഷ്ടമല്ല . ഒരുതരം വെറുപ്പ്............ ത്ഫൂ .
എന്തായാലും അന്വേഷിച്ചു വന്നവരെ അധികം മിനക്കെടുത്താതെ നീലാണ്ടനും അവിടെ പ്രത്യക്ഷപ്പെട്ടു 
"ആർക്കാടാ നീലകണ്ടനെ കാണേണ്ടത്? "
          ചങ്കട ചങ്കട ചങ്കട ചങ്കം ചഞ്ചഞ്ചം .......................... ഞങ്ങളുടെ മനസ്സിൽ പഴയ നസീർ സിനിമകളിലെ മ്യുസിക് അലയടിച്ചു . ശരിക്കും മംഗലശേരി നീലകണ്ടനെ പോലെ ഈ നീലാണ്ടൻ ഘടാഘടിയൻമാരായ ഈ തടിയന്മാരെ അടിച്ചു നിലം പരത്തും , നല്ലൊരു അടി നേരിട്ട് കാണാം എന്ന് ഞങ്ങൾ മനസ്സിൽ ഉറപ്പിച്ചു .പക്ഷെ എല്ലാ പ്രതീക്ഷകളും കാറ്റിൽ പറത്തിക്കൊണ്ടു കൂട്ടത്തിൽ ഒരുവൻ ചാടി നീലാണ്ടന്റെ നെഞ്ചും കൂടു നോക്കി ഒറ്റ ചവിട്ട് .
 കാദർ :"ഹും ലവൻ കരളിയാ കേട്ടോ ? "
              ചവിട്ടു കൊണ്ട നീലാണ്ടൻ ആ ചെളി വെള്ളത്തിലേക്ക് മലർന്നടിച്ചു വീണു . സത്യം  പറഞ്ഞാൽ പിനീടെനിക്കൊന്നും കാണാൻ കഴിഞ്ഞില്ല .കാണാനുള്ള മനകട്ടി എനിക്കില്ലായിരുന്നു എന്ന് പറയുന്നതായിരിക്കും സത്യം . ആ തടിയന്മാർ എല്ലാവരും കൂടി നീലാണ്ടന്റെ നെഞ്ചത്ത് ഒരു താജ്മഹൽ പണി തീർത്തു (അതെ അതൊരു താജ്മഹൽ തന്നെ ആയിരുന്നു -നീലാണ്ടന്റെ ജീവിതകാലം മൊത്തം ഓർക്കാൻ പരുവത്തിനൊരു സ്മാരകം).
                രണ്ടു മൂന്നു മിനിട്ടുകൾ കൊണ്ട് ഈ കലാപരിപാടികൾ എല്ലാം അവസാനിച്ചു . അവസാനം നാലുപേർ ചേർന്ന് വഴിയിൽ മഴയുടെ ശിഷ്ടബാക്കിയായ ചെളി വെള്ളത്തിലേക്ക് നീലാണ്ടനെ വലിച്ചെറിഞ്ഞു . അമൽ നീരദിന്റെ സ്ലോ മോഷനിൽ ചെളിവെള്ളം നാല് ഭാഗത്തേക്കും തെറിച്ചു വീണു . 
              വന്ന ചേട്ടന്മാർ തിരിച്ചു നടന്നു. ആ നിമിഷം ആണ് നീലകണ്ഠൻ എന്നാ കഥാപാത്രത്തിന്റെ തീക്ഷണത ഞങ്ങൾ തിരിച്ചറിയുന്നത് . ആ മുഹൂർത്തത്തിൽ എനിക്ക് നീലണ്ടാനോട് ആരാധന തുടങ്ങി അന്ന് തുടങ്ങിയ ആരാധന ഇന്നും എന്റെ മനസ്സിൽ ഒരു ഉടവും സംഭവിക്കാതെ നില നിൽക്കുന്നു .  
                   സംഭവം എന്താണെന്നു  വച്ചാൽ ,ഒരു സിനിമ സ്റ്റൈലിൽ പറഞ്ഞാൽ, ഞങ്ങൾ നോക്കുമ്പോൾ ഉമ്മറം കുത്തി ചെളിയിൽ വീണ നീലകണ്ടന്റെ കൈകൾ മെല്ലെ അനങ്ങുന്നു . തല പതുക്കെ ഉയർത്തുന്നു ,വായിൽ കയറിയ ചെളിവെള്ളം ശക്തിയായി പുറത്തേക്ക് തുപ്പുന്നു (വീണ്ടും അമൽ നീരദ് സ്ലോ മോഷൻ ) . അടുത്ത് കിടന്ന ഒരു മരത്തിന്റെ കമ്പ് തപ്പിയെടുത്ത് നീലണ്ടാൻ ഉറക്കെ വിളിച്ചു " എടാ പട്ടികളെ "(ഇത് എഴുതിയ ഇപ്പോഴും എന്നിൽ അന്നുണ്ടായ രോമാഞ്ചം അത് പോലെ വീണ്ടും വരുന്നു ). ഞങ്ങൾ എല്ലാവരും ആവേശത്തോടെ ആർത്തു വിളിച്ചു . തല്ലും കഴിഞ്ഞു പോയ ഘടഘടിയന്മാർ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കയ്യിലൊരു മരത്തടിയുമായി പതുക്കെ ആ ചെളിയിൽ നിന്നും എഴുനേൽക്കുന്ന നീലകണ്ടനെ ആണ് . മല്ലന്മാരുടെ കണ്ണുകളിലെ കണ്ണുകളിലെ അങ്കലാപ്പ് ഞാനിന്നും ഓർക്കുന്നു .
                    പക്ഷെ ഒരു ആക്ഷൻ പടത്തിന്റെ രീതിയിൽ നിന്ന സംഭവം ഒരു കോമഡി പടത്തിന്റെ മൂഡിൽ എത്തിയത് വളരെ പെട്ടന്ന് ആയിരുന്നു . ആ ചെളിയിൽ കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ച നീലാണ്ടന്റെ കൈ ,  കണ്ടക ശനിയുടെ അപഹാരം മൂലമാണെന്നു  തോന്നുന്നു തെന്നി പോയി . ഒന്നുയർന്നു പൊങ്ങിയ നീലണ്ടാൻ അതിലും വേഗത്തിൽ പിന്നെയും മൂക്കും കുത്തി ആ വെള്ളത്തിലേക്ക് വീണു . പിന്നെയും എല്ലാം സ്ലോ മോഷനിലേക്ക് മാറി തിരിഞ്ഞു നിന്ന ഗുണ്ടകൾ നീലാണ്ടന്റെ നേരെ ഓടി അടുക്കുന്നതും പിന്നെയും പിന്നെയും ചെളിവെള്ളം  തെറിക്കുന്നതും എല്ലാം .................................

                             (കഥ തുടരും .........)