Wednesday, January 30, 2013

മാന്യമഹാജനങ്ങളെ .............

 

മാന്യമഹാജനങ്ങളെ .............ഇനി ഞാന്‍ താഴെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ എന്റെ സ്വന്തം അല്ല .എന്റെ ഒരു പെണ്‍ (പെന്‍ )  സുഹൃത്തിന്റെ ആശയങ്ങള്‍ ആണു ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ പോകുന്നത് .ഇതിലെ പല വ്യക്തിപരമായ പരാമര്‍ശങ്ങളോട് എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെന്നിരിക്കലും ഇത് ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കാന്‍ കാരണം ഇതില്‍ പറഞ്ഞിരിക്കുന്ന കാതലായ കാര്യം എനിക്കൊരു പുതിയ അറിവായിരുന്നു .എന്നെ പോലെ തന്നെ ബഹുഭൂരിപക്ഷത്തിനും ഇതൊരു പുതിയ അറിവാരിക്കും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു .എന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ വളരെ കുറച്ച ആണെങ്കിലും അബദ്ധവശാല്‍ വായിക്കുന്നവര്‍ക്ക് പുതിയ ഒരു അറിവ് കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന് ഞാനും കരുതി

 


പ്രത്യേക ശ്രദ്ധക്ക്: ഇതില്‍ നടത്തിയിരിക്കുന്ന വ്യക്തി പരമായ പരാമര്‍ശങ്ങള്‍ക്ക് എന്റെ ആശയങ്ങളും ആയി യാതൊരു ബന്ധം ഇല്ല .......

 

 

 

രണ്ട് കൂട്ടക്കൊലകളുടെ വാര്‍ഷികം; 4 ലക്ഷം "കാവി തീവ്രവാദി"കളും!

ജനുവരി 25, 1983. കശ്മീരിലെ വന്‍ധാമാ ഗ്രാമം. റംസാന്‍ മാസത്തിലെ പുണ്യ രാവായ ശബ്-എ-കദര്‍ ആയിരുന്നു അന്ന്. കശ്മീര്‍ താഴ്‌വരയില്‍ നിന്നും ഹിന്ദുക്കളെ  ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ജമാഅത്തെ ഇസ്ലാമി രൂപം കൊടുത്ത ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന സൈന്യ വിഭാഗം ഇരുളിന്റെ മറ പറ്റി ഗ്രാമത്തിലേക്ക് ഇരച്ചു കയറി 23 പേരെ വെടിവച്ചു കൊന്നു. ഭീകരവാദത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന കശ്മീരിലെ ആദ്യ കൂട്ടക്കൊല. പിന്നീടങ്ങോട്ട് ചെറിയ തോതില്‍ അക്രമങ്ങള്‍ തുടങ്ങി.   

സെപ്റ്റംബര്‍ 14, 1989. ശ്രീനഗറിലെ ഒരു പുലര്‍വേള.  പ്രഭാത സവാരിക്ക് ഇറങ്ങിയ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനും പണ്ഡിത് സമുദായത്തിലെ പ്രമുഖനുമായ ശ്രീ ടിക്കാ ലാല്‍ ടപ്ലുവിന്റെ ശരീരത്തില്‍ 8 വെടിയുണ്ടകള്‍ തറച്ച് കയറി. ശ്രീ ടപ്ലുവിനെ കൊലപ്പെടുത്തിയത് തലേദിവസം അദ്ദേഹത്തോട് ചിരിച്ച് കളിച്ച് സംസാരിച്ച അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ തന്നെയായിരുന്നു! തുടര്‍ന്ന്, യാസിന്‍ മാലികിന്റെയും ബിട്ടാ കരാട്ടെയുടെയും നേതൃത്വത്തില്‍ ജെ.കെ.എല്‍.എഫ് എന്ന "സമാധാന ലേബല്‍" കൊണ്ട് നടക്കുന്ന ഭീകര സംഘടന പ്രശസ്ത കവി പണ്ഡിത് സര്‍വാനന്ദ് പ്രേമിയേയും മകനെയും തട്ടിക്കൊണ്ട് പോയി കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌ പൊതുനിരത്തില്‍ തൂക്കി കൊല്ലുന്നു. ജമ്മു-കശ്മീര്‍ ഹൈ കോടതിയിലെ ജസ്റ്റിസ്‌ എന്‍. കെ. ഗന്‍ജുവിനെ വെടി വച്ച് കൊല്ലുന്നു. ശ്രീനഗറില്‍ രണ്ട് പണ്ഡിത് വനിതകളെ കൂട്ടബലാത്സംഗം ചെയ്ത് തടിമില്ലിലെ മെഷീനില്‍ ഇട്ട് തുണ്ട്-തുണ്ടാക്കുന്നു. സന്ദര്‍ശനത്തിന് വന്ന വിദേശികളെ തട്ടിക്കൊണ്ട് പോയി സര്‍ക്കാരില്‍ നിന്ന് പണം വാങ്ങി വിട്ടയയ്ക്കുന്നു. കശ്മീര്‍ പ്രക്ഷുബ്ധമാകാന്‍ തുടങ്ങുകയായിരുന്നു.

ജനുവരി 4, 1990. ഇതൊന്നുമറിയാതെ ഗുജറാത്തില്‍ കഴിയുന്ന എന്റെ ഒന്നാം ജന്മദിനം. അതേ സമയം, ശ്രീനഗറില്‍ പ്രഭാതം പൊട്ടി വിടരുമ്പോള്‍ പുറത്തിറങ്ങിയ "അഫ്താബ്" എന്ന ഉര്‍ദു പത്രത്തില്‍ പതിവില്ലാതെ ഒരു അറിയിപ്പ്: "ഹിസ്ബുള്‍ മുജാഹിദീന്‍ എല്ലാ ഹിന്ദുക്കളോടും കശ്മീര്‍ താഴ്വര വിട്ടു പോകാന്‍ ഉത്തരവിടുകയാണ്. കശ്മീര്‍ ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ പോകുന്നു. അതിനായി എല്ലാ കശ്മീരികളും ജിഹാദിന്റെ വഴി സ്വീകരിച്ച് യോദ്ധാക്കള്‍ ആകാന്‍ തയാറാകണം. കശ്മീര്‍ പാകിസ്താന്റെ ഭാഗം ആകുകയാണ്." " അല്‍ സഫാ"  എന്ന സായാഹ്നപത്രവും ഈ അറിയിപ്പ് പ്രസിദ്ധീകരിക്കുന്നു. വലിയൊരു പ്രശ്നം ആരംഭിക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കിയ കശ്മീരി  ജനത ഭയം കൊണ്ട് 6 മണിയാകുമ്പോഴേക്കും കതകടച്ചിരുന്നു.

ജനുവരി 5, 1990. ശ്രീനഗറിലെ ചുവരുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പുതിയ ഉത്തരവിന്‍ പടി കശ്മീരില്‍ ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കി; മാത്രമല്ല, സിനിമാ തിയറ്ററുകളും വീഡിയോ പാര്‍ലറുകളും അടച്ചു പൂട്ടി, മദ്യനിരോധനം നടപ്പിലാക്കി. മുഖംമൂടി ധാരികള്‍ കടകളില്‍ കയറി ക്ലോക്കുകള്‍ അര മണിക്കൂര്‍ പിറകോട്ട്, പാകിസ്താന്‍ സമയത്തിലേക്ക്  തിരിച്ച് വയ്പ്പിച്ചു. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തെരുവുകളില്‍ തോക്കേന്തിയ, മുഖംമൂടി ധരിച്ച മനുഷ്യര്‍ സാധാരണ കാഴ്ചയായി മാറി. മുഖംമൂടിക്കാര്‍  പണ്ഡിതുകളുടെ വീടുകളും സ്ഥാപനങ്ങളും അടയാളപ്പെടുത്തി, അവരോട് ഒഴിഞ്ഞു പോകാന്‍ ഭീഷണി മുഴക്കി. പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളിലൂടെ തീ പാറുന്ന പ്രസംഗങ്ങളും ഇന്ത്യ-വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങുന്നത് കേട്ട് പണ്ഡിത് സമൂഹം ഞെട്ടി വിറച്ചു. പൊതുസ്ഥലങ്ങളില്‍ എവിടെയെങ്കിലും ഒരു പണ്ഡിതിനെ കണ്ടാല്‍ കൊന്നു കളയാന്‍ പരസ്യമായി ഉത്തരവിടുന്ന ഹിസ്ബുള്‍ നേതൃത്വം കശ്മീരിന്റെ ഭരണത്തിനു നേരെ കൊഞ്ഞനം കുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ തൊട്ട് അന്നു വരെ, 400 ഹിന്ദുക്കളെ കൊന്നതില്‍ അഭിമാനം പ്രകടിപ്പിച്ചു.

ജനുവരി 19, 1990. കശ്മീര്‍ പുകഞ്ഞു പുകഞ്ഞു പൊട്ടിത്തെറിച്ച  ദിവസം ആണന്ന്. ക്രമസമാധാനം പാലിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ഫാറൂഖ് അബ്ദുള്ള സര്‍ക്കാര്‍ രാജി വെച്ച് പ്രമുഖന്മാരെല്ലാം കശ്മീര്‍ വിട്ട് ദില്ലിയ്ക്കും ലണ്ടനിലേക്കും മറ്റും സ്ഥലം വിടുന്നു. സഖ്യകക്ഷികളുടെ പിച്ചലും തോണ്ടലും കാരണം ആടിയുലഞ്ഞു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ അടിയന്തിര പ്രശ്ന പരിഹാരാര്‍ത്ഥം ജഗ് മോഹനെ ഗവര്‍ണര്‍ ആയി നിയമിക്കുന്നു.  ജഗ് മോഹന്‍ വന്നതും നിരോധനാജ്ഞയും കര്‍ഫ്യൂവും പ്രഖ്യാപിക്കപ്പെട്ടു. ഉച്ചയോട് കൂടി  സ്ഥിതി ശാന്തമായി. എന്നാല്‍, ഉച്ചയ്ക്ക് ശേഷം, തോക്കേന്തിയ ആയിരങ്ങള്‍ തെരുവുകളില്‍ ഇറങ്ങി, പണ്ഡിതുകളുടെ അടച്ചിട്ട കടകള്‍ക്കും ഭവനങ്ങള്‍ക്കും നേര്‍ക്ക്‌ വെടിയുതിര്‍ക്കാന്‍ തുടങ്ങി. പള്ളികള്‍ സജീവമായി തുടങ്ങി. വൈകുന്നേരമായതും പള്ളികളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ മുഴങ്ങി: "കശ്മീര്‍ മേ അഗര്‍ രഹനാ ഹേ, അള്ളാഹ് ഒ അക്ബര്‍ കഹനാ ഹേ!" ("കശ്മീരില്‍ ജീവിക്കണമെങ്കില്‍ അള്ളാഹു അക്ബര്‍ എന്ന് പറയണം"- മതം മാറുക എന്ന് ചുരുക്കം); "യഹാന്‍ ക്യാ ചലേഗാ? നിസാം എ മുസ്തഫാ!" (ഇവിടെ എന്താണ് നടക്കുക? ശരീയത്ത് ഭരണം); "ആസീ ഗച്ചീ പാകിസ്താന്‍, ബതാഒ റോസ് തേ ബതാനെവ് സാന്‍"(നമുക്ക് പാകിസ്താന്‍ വേണം, കൂടെ അവരുടെ(പണ്ഡിതുകളുടെ) പെണ്ണുങ്ങളെയും, പക്ഷെ അവരെ വേണ്ട).

അന്ന് രാത്രി കശ്മീരി പണ്ഡിതുകള്‍ തീരുമാനിച്ചു- 5000 വര്‍ഷത്തെ ചരിത്രവും ജീവിതവും സംസ്കാരവും സംസ്കൃതിയും വിശ്വാസപ്രമാണങ്ങളും ആരാധനാലയങ്ങളും വിട്ട് ഒന്നടങ്കം പലായനം ചെയ്യാന്‍. 3 ലക്ഷത്തോളം വരുന്ന പണ്ഡിതുമാര്‍ എല്ലാം ഉപേക്ഷിച്ച് നാട് വിട്ടു; ജന്മനാട് വിട്ടു വരുന്നവര്‍ക്ക് വേണ്ടി ജമ്മുവിലും ദില്ലിയിലും പുതുതായി തുറക്കപ്പെട്ട അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക്. കുറച്ചു പേര്‍ താഴ്വരയില്‍ സമാധാനം തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ തങ്ങി.

ജനുവരി 25, 1998. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 90,000 പണ്ഡിതുകള്‍ മാത്രമേ  കശ്മീരില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. വന്‍ധാമായില്‍ 30 പേരോളം വരുന്ന ചെറിയൊരു പണ്ഡിത് സമൂഹം ജീവിച്ചു വരുന്നുണ്ടായിരുന്നു. ആദ്യ കൂട്ടക്കൊല നടന്നതിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ സഹായം നല്‍കാന്‍ എന്ന പേരില്‍ ഇന്ത്യന്‍ സേനയുടെ വേഷം ധരിച്ച് വന്ന ലഷ്കര്‍-എ-തയ്ബ ഭീകരര്‍ കുഞ്ഞുങ്ങളടക്കം 23 പേരെ നിരത്തി നിര്‍ത്തി വെടി വച്ച് കൊലപ്പെടുത്തി. കൃത്യം തീയതിയും സ്ഥലവും അംഗസംഖ്യയും വച്ച് കൂട്ടക്കൊലകള്‍ നടത്തണമെങ്കില്‍ ആ കൊലയാളികളുടെ സിരകളില്‍ എത്ര മാത്രം വിദ്വേഷവും ഭീകരതയും ഒഴുക്കുന്നുണ്ടാകും! അതോടുകൂടി ബാക്കി പണ്ഡിതുകളും കശ്മീര്‍ വിട്ടു. ഈ ചിത്രങ്ങള്‍ മതി ആ ക്രൂരതയുടെ ആഴമറിയാന്‍:



___________________________________________________________________________________

തിരിച്ച് വരാമെന്ന പ്രതീക്ഷയോടെയാണ് കശ്മീരി പണ്ഡിതുകള്‍ താഴ്വര വിട്ടത്. അത് നടക്കാന്‍ പോകുന്നില്ലെന്ന് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായി. ലോകത്തുള്ള അശരണര്‍ക്കും രാജ്യരഹിതര്‍ക്കും അഭയം നല്‍കി മാത്രം ശീലിച്ച ഈ രാജ്യത്ത്, സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി 23 വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നൊരു ജനത! അവരുടെ സംസ്കാരത്തിന്റെ അടയാളങ്ങള്‍ എന്നെന്നേയ്ക്കുമായി കശ്മീരില്‍ നിന്നും തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷയ്ക്ക് വഴിയില്ലാതെ, പരാതികള്‍ക്ക് പരിഹാരമില്ലാതെ, ജീവിക്കാന്‍ മാര്‍ഗമില്ലാതെ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍! ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറുന്നവര്‍ക്ക്, അതും കൊള്ളയും അക്രമവും അഴിച്ചു വിടുന്ന (ദേഗംഗ കലാപം, ആസാദ് മൈദാന്‍ അക്രമം, പാര്‍ക്ക്‌ സര്‍ക്കസ് തീവയ്പ്പ്, അങ്ങനെ എത്രയോ മഹദ്കൃത്യങ്ങള്‍!) വൃത്തികെട്ട ജന്തുക്കള്‍ക്ക് വോട്ടവകാശവും ആധാര്‍ കാര്‍ഡും വരെ കൊടുത്ത് പരിപോഷിപിക്കുന്ന നെറികെട്ട സര്‍ക്കാരുകള്‍, വോട്ട് ബാങ്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി  അന്ധമായ പ്രീണനം നടത്തുന്ന രാഷ്ട്രീയ പിംപുകള്‍, ഫണ്ട്‌ വരുന്ന ദിശ നോക്കി മാത്രം കുരയ്ക്കാന്‍ അറിയാവുന്ന മനുഷ്യാവകാശ നായ്ക്കള്‍, പണം വാങ്ങി പ്രചരണം നടത്തുന്ന മാധ്യമ കൃമികള്‍- ഈ ഗണത്തില്‍ പെട്ടവര്‍ക്കൊന്നും കശ്മീരി പണ്ഡിതുകള്‍ ഒരു വിഷയമേയല്ല. നമുക്ക് ഗുണം എവിടെയോ, അവിടെ മാത്രമേ ഞങ്ങളുടെ കണ്ണുകള്‍ എത്തുകയുള്ളൂ എന്നാ നിലപാടാണ് ഇവരെല്ലാവര്‍ക്കും.

എല്ലാ വര്‍ഷവും ജനുവരി 19 അങ്ങനെയങ്ങ് കടന്ന് പോകുന്നു. ചര്‍ച്ചകളില്ല, അട്ടഹാസങ്ങളില്ല, റിപ്പോര്‍ട്ടുകളും മെഴുകുതിരി പ്രകടനങ്ങളുമില്ല. കശ്മീരി പണ്ഡിതുകളെ കുറിച്ച് വേവലാതിപ്പെടാന്‍ ആംനസ്റ്റി ഇന്റര്‍നാഷനലോ ആന്‍ഹാഡോ ഇല്ല. അന്നത്തെ മുഖ്യമന്ത്രിയെ ക്രൂശിക്കാന്‍ ആരും ആവശ്യപ്പെടാറില്ല. പകരം, ഈ മനുഷ്യാവകാശ ഫ്രോഡുകള്‍ എല്ലാം ഐ.എസ്.ഐ.യുടെയും ഗുലാം നബി ഫായ്മാരുടെയും പിച്ച വാങ്ങി  കശ്മീരിന്റെ "ആസാദി"യ്ക്ക് വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ്.  മദനിയുടെ ലിംഗത്തില്‍ പഴുപ്പ് വന്നാല്‍ അത് നക്കി തുടച്ച് വൃത്തിയാക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇവര്‍ക്ക് 4 ലക്ഷം പണ്ഡിതുകളെ കുറിച്ച് അന്വേഷിക്കാന്‍ നേരമില്ല. പലസ്തീനും കശ്മീരിലെ "ഇന്ത്യന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും" മാത്രം കണ്ടു ഹരം കൊള്ളുന്ന അരുന്ധതി റോയും ആശിഷ് ഖേതനും പണ്ഡിതുകളുടെ നേര്‍ക്കുള്ള  മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചോര്‍ത്ത് വിറ പൂണ്ട്  എഴുതാറുമില്ല.  മനുഷ്യാവകാശ ധ്വംസനങ്ങളുടെ  കണക്കുകള്‍ നിരത്തുന്നവര്‍ ഈ കണക്കുകള്‍ കാണുന്നില്ല:
  • കൊല്ലപെട്ട സൈനികര്‍/പോലീസുകാര്‍: 7000ല്‍ പരം
  • കൊല്ലപെട്ട പൊതുജനം: 29000ത്തോളം പണ്ഡിതുകള്‍; ആകെ 40000ത്തോളം
  • നശിപ്പിക്കപെട്ട ഹിന്ദു ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: 105
  • തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍: 461 ("മനുഷ്യാവകാശ" ത്രാസില്‍ തൂക്കുമ്പോള്‍ മറ്റൊരു കെട്ടിടത്തിന് ഈ 461നേക്കാള്‍ ഭാരമുണ്ടെന്ന് തോന്നുന്നു!) 
  • തകര്‍ക്കപ്പെട്ട ആശ്രമങ്ങള്‍/വേദ പഠന കേന്ദ്രങ്ങള്‍/മഠങ്ങള്‍: 103
  • കൊള്ളയടിക്കപ്പെട്ട കടകള്‍/കച്ചവട-വ്യവസായ സ്ഥാപനങ്ങള്‍: 14, 430
  • ചുട്ടെരിക്കപ്പെട്ട വീടുകള്‍: 20000ത്തോളം
  • ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍: 1,100ഓളം 
ഇതിനെയൊക്കെ തമസ്കരിച്ചും പാകിസ്താനുമായി "സമാധാനം" കൈവരിക്കാന്‍ ശ്രമിച്ചും ഈ രാജ്യത്ത് നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ഒട്ടാകെ "കാവി"യുടെ  മേലെ ചാര്‍ത്തിക്കൊണ്ടും ശ്രീ സുശീല്‍ കുമാര്‍ ശിന്ദേയ്ക്കും ശ്രീ പളനിയപ്പന്‍ ചിദംബരത്തിനും ഇറ്റാലിയന്‍ യുവരാജാവിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി എന്ത് വൃത്തികേടും വിളിച്ചു പറയാം. ഹിന്ദുത്വ തീവ്രവാദികള്‍- അസീമാനന്ദ്, കേണല്‍ പുരോഹിത് ഉള്‍പ്പെടെ- അവര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ  ശിക്ഷിക്കപ്പെടണം; പക്ഷെ, മുംബൈയില്‍ പൊട്ടുമ്പോള്‍ "തീവ്രവാദത്തിന് നിറവും മതവും ഇല്ല" എന്നും മാലെഗാംവില്‍ പൊട്ടുമ്പോള്‍ "ഹൈന്ദവ തീവ്രവാദം" എന്നും അമറരുത്- "കാവി" തീവ്രവാദം ഉണ്ടെങ്കില്‍ "പച്ച" തീവ്രവാദവും ഉണ്ടെന്നു സമ്മതിക്കണം ഹേ! അത് തന്നെയാണ് 30ല്‍ പരം വര്‍ഷങ്ങളായി കശ്മീരില്‍ നടക്കുന്നതെന്ന് പറയാന്‍ എന്താ ഇത്ര മടി? മോഹന്‍ ഭാഗവതും സുബ്രമണ്യന്‍ സ്വാമിയും പറയുന്നത് നിഷിദ്ധവും പരസ്യമായി ജിഹാദ് പ്രഖ്യാപിക്കുന്ന ഒവൈസി സഹോദരന്മാരും ഗീലാനി-ബുഖാരിമാരും നിയമത്തിന്റെ പരിരക്ഷയില്‍ കഴിയുന്നതും ഈ ഇരട്ടത്താപ്പിന്റെ ഉദാഹരണമല്ലേ? കശ്മീരി പണ്ഡിതുകള്‍ എന്ത് കൊണ്ട് രണ്ടാം തരം പൌരന്മാര്‍ ആകുന്നു? ബംഗ്ലാദേശികള്‍ അനുഭവിക്കുന്ന സൌകര്യങ്ങള്‍ സ്വന്തം നാട്ടില്‍ അനുഭവിക്കാന്‍ അവര്‍ക്ക് യോഗ്യതയില്ലേ? അല്ല, ഈ 4 ലക്ഷം പേര്‍ കാവി തീവ്രവാദികള്‍ ആയത് കൊണ്ടാണോ അവര്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്? അത് കൊണ്ടാണോ അവര്‍ക്ക് ഒരു അവകാശവും ശ്രദ്ധയും നേടിയെടുക്കാനാകാതെ പോകുന്നത്? അങ്ങനെയാണെങ്കില്‍ ഇതൊക്കെ അവര്‍ അനുഭവിക്കേണ്ടത് തന്നെയാണ്! ഒരു കാരണവശാലും അവര്‍ക്ക് സ്വന്തം മണ്ണില്‍ തിരിച്ച് പോകാന്‍ സൗകര്യം ചെയ്യരുത്! നമുക്ക് പ്രശ്നപരിഹാരത്തിന് പലസ്തീനും ഇറാക്കുമൊക്കെ മതി- ഏത്  കശ്മീര്‍, എന്ത് പണ്ഡിത്?!!

2 comments:

  1. നോ പോരായ്മാസ്. താങ്കള്‍ പറഞ്ഞത് പോലെ തന്നെ, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ എന്റേത് മാത്രമാണ്. ഇനി അത് കൊണ്ട് ഞാനങ്ങ് തീവ്രവാദി ആയി പോകുകയാണെങ്കില്‍ ആകട്ടെ. വേറൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ "If I'm a fundamentalist for saying all these, I'm proud of being one!" :)

    ReplyDelete
  2. valare shariyaanu ,naanyittundu

    ReplyDelete

testing only